2011 ഏപ്രിൽ 9, ശനിയാഴ്‌ച

മണ്ണപ്പം ,,,,,


       എന്തൊരു സുഹൃത്ത് പോസ്റ്റ്‌ ചെയ്യാന്‍ തന്ന കഥ
                                                                                                                                                                                                                                                                                                                                                                                                           
ഹൃദയ തിനകത്ത് ഇരുന്നു ആരോ മുള്ള് കൊണ്ട് കോറ് ന്നത് പോലെയുള്ള ഒരു വേദന ,,ഈ ഉമ്മര പടിയിലിരുന്നു ഉച്ചത്തില്‍ ഒന്ന് ഉറക്കെ കരയാന്‍ മോഹം ,ഹൃധയതിലേ വ്യഥകള്‍ ആ വഴിയെങ്കിലും ഒന്ന് ഉരുകി ഒലിച്ചു പോയിരുന്നെങ്കില്‍ ,, കഴിഞ്ഞു പോയ നല്ല കാലങ്ങള്‍ ,,,,,,,ഓടികളിച്ചു നടന്ന മുറ്റം ,മണ്ണ് വാരി അപ്പം ചുട്ടു കൂട്ടുകാരോന്നിച്ചു കലപില കൂടി അടുകളയില്‍ ഓടി കയറി അമ്മയോട് ,, നേരമില്ല അമ്മേ വേണേല്‍ ഭക്ഷണം വായില്‍ തന്നോള് എന്ന് പറഞ്ഞു ഓടി നടന്ന തെക്കിനി ,,അതെല്ലാം നഷ്ട്ടപെട്ടല്ലോ എന്നോര്‍ക്കാന്‍ വയ്യ ,, അടുക്കളയോട് ചേര്‍ന്ന് ചവിട്ടുപടികള്‍ ഇറങ്ങി ചെന്നാല്‍ ചുറ്റു കെട്ടിയ കൊച്ചുകിണര്‍,,,,,,,,,,,,കുളിക്കാന്‍ പോകുന്ന നേരം അമ്മ തരുന്ന തോര്‍ത്തുടുത്ത്‌ ശരീര മാസകലം വെളിച്ചെണ്ണ വാരി പൂശി ചൂട് വെള്ളത്തില്‍ കുളിപ്പിച്ചു തലയില്‍ കുട്ടിക്ക് പനിപിടിചാലോ എന്ന് പറഞ്ഞു രാസ്നാദി തടവി തരുന്ന എന്റെ പൊന്നമ്മ ,, എല്ലാം ,ഇനി വിസൃമുതിയില്‍ ,,,

കുളികഴിഞ്ഞാല്‍ അച്ഛന്റെ കൈയ് പിടിച്ചു മുക്കിലെ കടയിലേക്ക്,,, അവിടെ നിന്ന് മേടിക്കുന്ന ,,എന്തെങ്കിലും ഒരു പലഹാരവുമായി വീട്ടിലേക്കു ,,അത് മിക്കവയും എല്ളുണ്ടയായിരിക്കും ,അത് ചേച്ചിമാര്‍ക്കു വെച്ച് നീട്ടി കൊതിപ്പിക്കുന്ന ആ കാലം , പന്ത്രണ്ടു വയസ്സ് വരെ മാത്രമായിരുന്നു അച്ഛന്റെ കൂടെ മുക്കിലെ കടയില്‍ പൊകാനുള്ള അനുവാദം അതുകഴിഞ്ഞാല്‍ അടുത്തവര്‍ ആ ഉഉഴം ഏറ്റെടുക്കും, കടയില്‍ പോയി തിരിച്ചു വരുമ്പോള്‍ ,പൊതിയില്‍ എന്തെങ്കിലും ഉണ്ടാവണം അല്ല്ലേല്‍ എല്ലാവരും പിണങ്ങും ,അത് അച്ഛനറിയാം, ചേച്ചിമാര്‍ നോക്കി യിരിക്കുമെന്നുള്ളത് കൊണ്ട് അത് പകുതി വഴിക്കു വെച്ച് തന്നേയ് ഞാന്‍ പകുതി അകത്താക്കും ,,പിന്നേ അവരെ ഒന്ന് കൊതിപ്പിച്ചതിനുശേഷം മാത്രം കുറച്ചു കൊടുക്കും ,,കാരണം എനിക്ക് അവരുടെ അടി മിക്കപോഴും പാര്സേലായി കിട്ടാറുണ്ടായിരുന്നു ,,ആ വാശി ഞാന്‍ ഇങ്ങനെയാ യിരുന്ന്നു മുതലാക്കിയിരുന്നത് ,,,,,

എന്നിരുന്നാലും അവര്‍ ഓരോരുത്തര്‍ വിവാഹിതരായി പിരിഞ്ഞുപോകുമ്പോള്‍ തെക്കിനിയുടെയ് ചായ്പ്പില്‍ പോയി ഒറ്റക്കിരുന്നു കരയും ,,പുതിയതായി വന്ന ചേട്ടന്‍ മാരുടെ കൈപ്പിടിച്ചവര്‍ പോകുമ്പോള്‍ മനസ്സില്‍ ഒരു കുശുമ്പ് ഓടിയെത്തും ,അതുവരെ എന്നേ കൈപ്പിച്ചു ന നടന്നവര്‍ അവരോടു കളി പറഞ്ഞു നടന്നവര്‍ അവരെന്നെ എന്നേ തഴയുമ്പോള്‍ ഓടി വരുന്ന അസൂയ ,അതെല്ലാം ഒരു വേദനയായി മാറിയിരുന്നു , എന്നിരുന്നാലും അവര്‍ എടുക്കു വരുമ്പോള്‍ കിട്ടുന്ന വര്ണ ശബളമായ ഉടുപ്പുകള്‍ ,കാണുമ്പോള്‍ , ഞാന്‍ അവരുടെ കുഞ്ഞനിയത്തി തന്നേയ് ആണെന്ന ചിന്ത വീണ്ടും ഓടിയെത്തും ,,,,ചേട്ടന്മാരും വ്യത്യസ്ഥമായിരുന്നില്ല ,,, ,,അവരും അച്ഛന്റെ മരണത്തോടെ എന്നേ അവരുടെ മോളായി തന്നേയ് കരുതി ,,, ,,,, അവര്‍ എനിക്ക് ചേട്ടന്മാര്‍ ആയിരുന്നില്ല ,,,എന്റെ പിതാവിന്റെ സ്ഥാനമായിരുന്നു ഓരോരുത്തര്‍ക്കും ,,,,,ഞാന്‍ നല്‍കിയിരുന്നതും ,,,, കാലങ്ങള്‍ ആര്‍ക്കുവേണ്ടിയും കാത്തു നില്‍ക്കില്ലല്ലോ ,,,,അതും സമീകൃതമായി ,,,,,എന്റെ കൌമാരമോഹങ്ങളും പൂവിരിയാന്‍ തുടങ്ങി ,, ചേച്ചിമാരേ പോലെ പ്രിയധമാന്റെയ് കൈപ്പിടിച്ച്‌ കൊഞ്ചി നടക്കുന്ന ,,ഒരു പെണ്‍കൊടി അതായിരുന്നു എന്റെ സ്വപ്നം അങ്ങനെ എന്റെ മനസിലും കടന്നു വന്നു ഒരാള്‍ നാട് ചോദിച്ചില്ല ,,വീട് ചോദിച്ചില്ല ,,കുല വും മഹിമയും ഒന്ന് മാത്രമാരിയാമായിരുന്നു ,,വല്യച്ചന്റെയ് മകന്റെ കൂടെ പഠിച്ച പക്വത നേടിയ ഒരു യുവാവ് ,,,,,,കാര്യം പതുക്കെ അമ്മയെ അറിയിച്ചു ,,എന്റെ കണ്ണ് നീരിന്റെയ് മുന്പില്‍ ഒന്ന് അച്ഛന് അമ്മയും വീണു തന്നു ,പഠിക്കുന്ന കുട്ടിക്കിപ്പോള്‍ വി വാഹമോ ,,,,ആദ്യം പഠനം കഴിയട്ടേ എന്നിട്ടാകാം ,,,,,,അങ്ങനെ അവിടെ പഠനം പൂര്‍ത്തിയാകാതെ എന്റെ കഴുത്തിലും ഒരു ചരട് വീണു ,,,,ആ ചരടില്‍ ഞാന്‍ മോഹിച്ച സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല , പകരം ,ഒരു കീഴടങ്ങലിന്റെയ് കഥ ,സിംഹതിന്റെയ് കൈയില്‍ അകപെട്ട മാന്‍പേട അവിടെ സ്വാന്തനങ്ങലുണ്ടായിരുന്നില്ല ,തലോടലുകളില്ല,,,, പകരം ഓര്‍മ്മപെടുത്തുന്ന ഭീകര സ്വപ്‌നങ്ങള്‍ എന്നിരുന്നാലും കാലം അതിന്റെ ദൌത്യം നിര്‍വഹിച്ചു ,,അതിലുമുണ്ടായി ,,മൂന്ന് മനോഹരമായ ,,പുഷ്പ്പങ്ങള്‍ ,,, അതില്‍ കൂടുതല്‍ അതിനെ കുറിച്ച് ഓര്‍ത്തു താലോലിക്കാന്‍ എനിക്കൊന്ന്നുമില്ല ,,, ആ കുരുന്ന്നു മുഖം ,,അവരുടെ കൊഞ്ചല്‍ എന്റെ ജീവിതത്തില്‍ കുറച്ചൊരു സൌരഭ്യം പകന്നു നല്‍കി ,,,,അവര്‍ക്കുവേണ്ടിയുള്ള ജീവിതം ,,,,മുടക്കിയ പഠനം വാശിയോടെ തിരിച്ചുപിടിച്ചു ,,,പടവുകള്‍ ഓടി കയറേണ്ടി വന്ന്നുവെന്ന വ്യത്യാസമുണ്ടായിരുന്നു ,, എങ്കിലും എനിക്ക് ഞാന്‍ വിളിച്ചുവരുത്തിയ ധാബത്യത്തോട് വെറുപ്പില്ല,,,,,,ഞാന്‍ ആര്‍ക്കും വേദനയായി തീരരുതെന്ന ഒരു പ്രാര്തനമാത്രം അന്നും എന്നും പക്ഷേ എന്റെ സങ്കടം പക്ഷേ ഒറ്റക്കിരുന്നു ഞാന്‍ കരഞ്ഞു തീര്‍ക്കും ആരും കാന്നാതേ ഒറ്റയ്ക്ക് ,,,,ചിലപ്പോള്‍ എന്റെ കണ്ണുകള്‍ നനയുമ്പോള്‍ ,, അമ്മയുടെ കരങ്ങള്‍ എനിക്ക് സ്വാന്തനം, നല്‍കും ,,അചാച്ചനുണ്ടായിരുന്നെങ്കില്‍ ,,,അമ്മ യുടെ ദുഃഖം അതിലേക്കു നീളും ,, അതായിരുന്ന്നു അവരുടെ അത്താണി ,,, , , ഇതെല്ലാം കണ്ടു കൊണ്ട് ,എന്റെ സഹോദരങ്ങള്‍ ദൂരെ ഇരുന്നു വേദനിക്കും ,,,,,അനുസരനകേട്‌ സ്വയം വരുത്തിയതെല്ലേയ് എന്ന് പറഞ്ഞു ദേഷ്യപ്പെടും എങ്കിലും സഹായങ്ങളുമായി ആവശ്യം വരുമ്പോള്‍ അവര്‍ ഓടിയെത്തും ,,,എനെറെയ് മക്കളുടെ പഠനം സഹായം എല്ലാം അവര്‍ ക്ക്കൂടി കരുതിയിരുന്നില്ലയെങ്കില്‍ ഞാന്‍ ഇന്നു ഒന്നുമായിരുന്നില്ല ,, ഈ ഇപ്പോള്‍, മക്കളുടെ ജോലി ,,,ഉപരിപഠനം ഒന്നും കാണാന്‍ അമ്മയില്ലാതെ വന്നല്ലോ എന്നാ യാഥാര്‍ത്ഥ്യം എന്നേ കാര്‍ന്നു തിന്നും ,,സ്വര്‍ഗതിലിരുന്നു മേഘങ്ങളുടെ ഇടയില്‍ കൂടി എന്നേ അമ്മ ഒളിഞ്ഞു കാനുന്നുടെന്നു ഞാന്‍ സങ്കല്‍പ്പിക്കും അങ്ങനെയെങ്കിലും എന്റെ അമ്മ സന്തോഷിക്കട്ട്യെ ,അല്ലാതെ എനിക്കെന്തു ചെയ്യാന്‍ കഴിയും ,???,, ഞാന്‍ എന്റെ അമ്മയോടും സഹോദാരങ്ങലോടും മനസ്സില്‍ മാപ്പ് പറയുന്നു ,,,,

ഇ ന്നു മനസ്സ് വിങ്ങുന്നു ,,, പഴയ ആ ഓടിട്ട വീട്ടില്‍ ഒന്ന് ചാടി മറിയാന്‍ ,,ഏടത്തിമാരുടെയ് കുഞ്ഞനിയത്തി യായി പുനര്‍ജനിക്കാന്‍,,,, ആ പഴയ വീടിന്റെ സ്ഥാനത്തു എന്ന് ചേട്ടന്‍ അമ്മയ്ക്കുവേണ്ടി പണിത ,,,(ഏറ്റവും പുതിയ രീതിയില്‍ വെച്ചുണ്ടാ ക്കിയ യ ) നാലുക്കെട്ടും നടുമുറ്റവും ,,,,വീണ്ടും നാട്ടിലേക് അമ്മയുമൊത്ത് പോയി ജീവിക്കാനുള്ള ഒരുക്കൂട്ടുന്നതിനിടയില്‍ അതില്‍ താമസിക്കാനുള്ള യോഗ മില്ലാതേ ,, ഒരിക്കലും തിരിച്ചു വരാത്തവിധം (നാട്ട്ടിലെക്കുള്ള യാത്രക്കിടെ വിമാനത്തില്‍ വെച്ച് ആ ദുരന്തം ) അമ്മ പൊന്ന് ഞങ്ങളെ വിട്ടു യാത്രയായി,എന്നാ സത്യം അന്ഗീകരിക്കാനാവുന്നില്ല ,,,,,പൊന്നുവിനു വേണ്ടി മാത്രം പണിത മുറികള്‍ ,,,എല്ലാം ഒഴിഞ്ഞു കിടക്കുന്നു , ,പൊന്നുവിന്റെയ്‌ അലമാരിക്ളിലുള്ള സാരികള്‍ ,,,പോന്നു നാട്ട്ടിലേക്ക് പോകുന്നതിനായി മേടിച്ചുവേചിട്ടുള്ള ഓരോ സാധ നങ്ങളും ഭന്ദ്രമായി ഇന്നും അലമാരയില്‍ സൂക്ഷിച്ച വെച്ചിരിക്കുന്നു ,,,,,

ഇല്ല ആ നല്ല നാളുകള്‍ ഒന്നുമിനി തിരിച്ചു വരില്ല ,,,, ,,,എങ്കിലും എന്റെ ഓര്‍മ്മകള്‍ ചിലപ്പോള്‍ എന്നേ അത് പുറകോട്ടു വലിക്ക്കും അപ്പോള്‍ ഞാന്‍ അടിയുടുപ്പ് മാത്രമിട്ട് പിന്നപുറത്തുകൂടി ഓടുന്ന ഏടത്തിമാരുടെയ് കുഞ്ഞനിയത്തിയായി മാറും , പക്ഷേ ,ഇന്നു , എന്നില്‍ നിന്ന് അവരെല്ലാം വളരെ വളരെ അകന്നുപോയ്യിരിക്കുന്നു അതോര്‍ക്കുമ്പോള്‍മനസ്സ് ഒന്ന് പിടയും ,,, ആ കൊച്ചു കൊച്ചു വഴക്കുകള്‍ ,,പിണക്കങ്ങള്‍ ,,അവിടെയുള്ള സന്തോഷങ്ങള്‍ എല്ലാം,,,,, വിധി കര്‍മം ,,അത് മാറ്റാന്‍ ഈശ്വരെനേ കൊണ്ടല്ലേ സാധ്യമാകു ,,,,,എന്ന്നിക്ക് കൊട്ടരതുല്യമായ് സൌധം വേണ്ട ,,,കേറികിടക്കാനൊരു കൂര , ജീവന്‍ നിലനിര്താനല്‍പ്പം കഞ്ഞി,,,, എന്റെ അമ്മ,,, ,,,ഏടത്ത്തിമാരോടോട്ത് ,, വീണ്ടും ഒരു പുനര്‍ജനി ,,,അതുണ്ടാകില്ല ഇനി എന്നെനികറിയാം വെറുതേ ഒരു മോഹം
,,,ഈ ഉള്ള ഈ ,,,യാത്രികമായ ജീവിതം ,,അത് വെച്ച് നീട്ടുന്ന സന്തോഷം അതും യാത്രികം ,,,,വേണ്ട ,,,ആ നല്ല ഓര്‍മ്മകള്‍ എന്റെ മനസ്സിന്റെ ഒരു കോണില്‍ അങ്ങനെ ഇരുന്നോട്ടേ ,,,അത് എന്റെ ജീവാത്മാവാന് ,,, ,, പരമാത്മാവാന് ,അത് ഈ കാത്തുവിനു മ്മാത്രം സ്വന്തം ,,പൊന്നുവിന്റെയ്‌ മാത്രം സ്വന്തം,,,,, കാത്തുവിനു,,,,,,,,,നന്ദി ആദരവോടെ നിങ്ങളുടെ ,,,,കാത്തു

2011 ഏപ്രിൽ 8, വെള്ളിയാഴ്‌ച

സ്ഥിരം നമ്പര്‍

       ഇതെന്റെ സ്വന്തം കൃതിയല്ല എന്റെയൊരു സുഹൃത്ത്‌ പോസ്റ്റ്‌ ചെയ്യാന്‍ വേണ്ടി തന്നതാണ് 

                                   ഒരു മൂവന്തി നേരം അവളുടെ ഫോണ്‍ ശബ്ദിച്ചു. ആരെന്നറിയാതെ അവള്‍ ഫോണ്‍ എടുത്തു. അപ്പുറത്തുനിന്നും യുവാവിന്റെ ശബ്ദം.

'ഹായ് മായാ... എന്തുപണിയാ കാണിച്ചത്? ഞാന്‍ എത്രനേരമായെന്നറിയോ ഇവിടെ കാത്തിരിക്കുന്നു'

'ഹലോ മിസ്റ്റര്‍, ഇത് മായ അല്ല, താങ്കള്‍ക്ക് നമ്പര്‍ തെറ്റിയെന്ന് തോനുന്നു.'

'ഓ.... സോറി....'

അവന്‍ ഫോണ്‍ ഉടനെ കട്ട് ചെയ്തു

ഉടനെ അവള്‍ക്കൊരു sms ലഭിച്ചു

'ശരിയാണ്, ഞാന്‍ ഡയല്‍ ചെയ്ത ഒരു നമ്പര്‍ മാറിപ്പോയതാണ്, ഫ്രണ്ടാണെന്ന് കരുതിയാണ് സംസാരിച്ചത്. ഞാന്‍ മോശമായി പെരുമാറിയെങ്കില്‍ ക്ഷമിക്കുക'

അവള്‍ അവന് മറുപടി അയച്ചു.

'അത് സാരമില്ല, താങ്കള്‍ മോശമായൊന്നും സംസാരിച്ചിട്ടുമില്ല'

പിന്നീട് അവളുടെ ഫോണ്‍ തുടരേ ശബ്ദിക്ക്യാന്‍ തുടങ്ങി... രാത്രിയെന്നോ പകലെന്നോ ഇല്ലാതെ. അവള്‍ അതിനെ അവഗണിച്ചു...

ഏകാന്തതയുടെ അലസമായ ഒരു യാമത്തില്‍ അവള്‍ ആ ഫോണ്‍ എടുത്തു.
അപ്പുറത്തുനിന്നും യുവാവിന്റെ ശബ്ദം.

'ഹലോ... ഞാന്‍ എത്രദിവസമായി വിളിയ്ക്കുന്നു. എന്താ ഫോണ്‍ എടുക്കാത്തേ?'

'ഒന്നുമില്ല'

'എന്തുചെയ്യുന്നു? പഠിയ്ക്കുകയാണോ?'

'അല്ല, ഞാന്‍ ഹൗസ് വൈഫാണ്'

'പക്ഷേ നിങ്ങളുടെ ശബ്ദം കേട്ടാല്‍ ചെറിയ കുട്ടിയാണെന്നേ തോന്നൂ...'

'എനിക്കത്രമാത്രം പ്രായമൊന്നും ആയിട്ടില്ല, 20 വയസ്സേയുള്ളൂ'

'അതേയോ... അപ്പോ കല്ല്യാണം കഴിഞ്ഞിട്ട് അധികമൊന്നും ആയിക്കാണില്ലല്ലോ?'

'ഇല്ല'

'ആട്ടേ... ഭര്‍ത്താവെന്തുചെയ്യുന്നു?'

'നീ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത് തന്നെ, ഗള്‍ഫിലാണ്'

കുറച്ചു സമയം കൂടെ അവര്‍ സംസാരിച്ചു. പെട്ടെന്നവള്‍ ചോദിച്ചു

'എന്താ നിന്റെ ഉദ്ദേശം? സംസാരം മാത്രമാണോ... അതോ?'

'സംസാരത്തില്‍ മാത്രം എനിയ്ക്കും താല്‍പര്യമില്ല...'

'നിനക്കിന്ന് വരാമോ?'

'ഇന്നോ? ഇന്ന്....' ആ ചോദ്യം അവന്‍ പ്രതീക്ഷിച്ചിരുന്നില്ല.

'നാളെ പറ്റുമോ?'

'നാളെ വരാം'

'ഞാന്‍ പുറകിലെ വാതില്‍ തുറന്നിടാം... ഒരു പതിനൊന്ന് മണിയാകുംബോള്‍ വന്നാല്‍ മതി. വന്നാല്‍ എനിയ്ക്ക് ഒരു മിസ്സ്ഡ് കോള്‍ തന്നാല്‍ മതി, ഞാന്‍ പുറകിലെ വാതിലിനടുത്തോട്ട് വരാം'

'ശരി'

അവളവന് വിലാസവും വരേണ്ട രീതിയും പറഞ്ഞുകൊടുത്തു.

******

പതിനൊന്ന്മണി മുഴങ്ങിയതും അവന്റെ കോള്‍ വന്നു. അവള്‍ പുറകിലെ വാതില്‍ തുറന്ന് മൊബൈലിന്റെ വെളിച്ചം അവനെ കാണിച്ചു. അവന്‍ അവളുടെ അടുത്തെത്തി, അവള്‍ അവന്റെ കയ്യില്‍ പിടിച്ചു, വാതില്‍ മെല്ലെയടച്ചു. ഇരുട്ടിലൂടെ അവര്‍ രണ്ടുപേരും മെല്ലെ ശബ്ദമുണ്ടാക്കാതെ നീങ്ങി.

പെട്ടെന്നാണ് ഡൈനിങ്ങ് ഹാളില്‍ വെളിച്ചം വന്നത്

' വാ.. വാ.. ഇരിയ്ക്ക്... ഞങ്ങള്‍ നിന്നെ കാത്തിരിക്കുകയായിരുന്നു.' തീന്മേശയ്ക്ക് ചുറ്റിലുമിരിക്കുന്ന യുവാക്കളില്‍ ഒരാള്‍ പറഞ്ഞു.

അവന്‍ ആകെ ഭയപരവശനായി... തിരിച്ചോടാന്‍ ശ്രമിച്ചപ്പോഴേക്കും യുവാക്കള്‍ അവനെ പിടികൂടിയിരുന്നു.

' അങ്ങനങ്ങ് പോയാലോ അളിയാ... നല്ല അയക്കൂറ ബിരിയാണിയും കോഴിപൊരിച്ചതും ഒക്കെയുണ്ട്. നിനക്കായി പ്രത്യേകം ഉണ്ടാക്കിയതാ. നീ ഇന്നത്തെ നമ്മുടെ അഥിതിയല്ലേ...'

കൂട്ടത്തില്‍ ഒരാള്‍ അവനെ പിടിച്ചിരുത്തി, ബിരിയാണി വിളമ്പികൊടുത്ത്, കോഴിപൊരിച്ചത് പ്ലേറ്റില്‍ ഇട്ടുകൊടുത്തുകൊണ്ട് പറഞ്ഞു

'നീ ലൈനടിക്കാന്‍ നോക്കിയ പെണ്ണിന്റെ ഗള്‍ഫിലുള്ള ഭര്‍ത്താവാടാ ഞാന്‍, നീ വെറും പൊട്ടനായിപ്പോയല്ലോടാ... ഒരു പെണ്ണ് വിളിച്ചപ്പോഴേക്കും ഓടിവന്നിരിക്കുന്നു. ഇതൊക്കെ ഒരു പ്ലാനിംഗ് അല്ലേ... അത് മനസ്സിലായില്ലല്ലേ...? കഴിക്ക് കഴിക്ക്...‍'

അവന് ആ ബിരിയാണി കഴിക്കുക എന്നത് മുള്ളാണി ചവച്ചിറക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടുള്ളതായി കണ്ടു.

'നിനക്കറിയുമോ... നിങ്ങള്‍ ഞരമ്പ് രോഗികള്‍ കാരണം എത്ര കുടുംബങ്ങള്‍ തകര്‍ന്നിട്ടുണ്ടെന്ന്? നിങ്ങള്‍ കിട്ടുന്ന നമ്പറുകളിലെല്ലാം വിളിച്ചുകൊണ്ടേയിരിക്കും, ഈ സമയം അവരുടെ ഗള്‍ഫില്‍നിന്നും വിളിക്കുന്ന ഭര്‍ത്താവ് കാണുന്നത് ഫോണ്‍ ബിസി. അവിടെ സംശയം വളരും. തലതിരിഞ്ഞുപോയ സ്ത്രീകളില്‍ പെട്ട ചെറിയൊരു ശതമാനം ഗള്‍ഫ് ഭാര്യമാരില്‍ അവര്‍ തങ്ങളുടെ ഭാര്യമാരേയും ഉള്‍പ്പെടുത്തും. പരസ്പരം മസസ്സിലാക്കുക പോയിട്ട് ശരിക്കൊന്ന് ഉള്ളുതുറന്ന് സംസാരിച്ചുകാണില്ല അവര്‍. അത്രയും സമയമേ അവര്‍ക്ക് ഒരുമിച്ച് കിട്ടിയിട്ടുണ്ടാവൂ... സത്യത്തില്‍ ഒരു തെറ്റും ചെയ്യാതെ തന്നെ അവര്‍ പിരിയും. നിന്റെ കുടുംബത്തിലാണ് ഇങ്ങനെ സംഭവിക്കുന്നതെങ്കില്‍ നീയെങ്ങനെ പ്രതികരിക്കും?'

അവന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി... 'ഇല്ല ചേട്ടാ... ഞാന്‍ ഇനി അങ്ങനെയൊന്നും ചെയ്യില്ല... അത്രയൊന്നും ഞാന്‍ ഇന്നുവരെ ചിന്തിച്ചിട്ടില്ല.. ചേച്ചീ നിങ്ങളും എന്നോട് ക്ഷമിക്കണം'

'നീ കരയേണ്ട... നിനക്ക് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലക്കിതരുക എന്നതായിരുന്നു ഞങ്ങളുടെ ഉദ്ദേശം. അത് നിനക്ക് മനസ്സിലായെന്ന് തോനുന്നു'

'അതെ.. മനസ്സിലായി ചേട്ടാ... നിങ്ങള്‍ എന്നെ തല്ലുമോ എന്ന് ഞാന്‍ ഭയപ്പെട്ടിരുന്നു, ഇപ്പോ എനിക്കാ പേടിയില്ല. നിങ്ങളെന്നെ തല്ലിയാലും സന്തോഷത്തോടെ ഞാന്‍ കൊള്ളും'

'നിന്നെ തല്ലാനൊന്നും പോണില്ല, പക്ഷേ ചെറിയ ഒരു ശിക്ഷ തരാതെ നിന്നെ വിടുന്നതും ശരിയല്ല... ഉമ്മാ... ആ ജ്യൂസിങ്ങ് കൊണ്ടുവരൂ...'

ഉമ്മയുടെ കയ്യില്‍നിന്നും ജ്യൂസ് വാങ്ങി നീട്ടിയിട്ട് പറഞ്ഞൂ...

' ഇത് നല്ല ഒന്നാന്തരം ജ്യൂസാണ്, ആട്ടിന്‍ പാലില്‍ കാന്താരിമുളകും ആടലോടകവും അരച്ച് ചേര്‍ത്തത്... ഒറ്റവലിക്കങ്ങ് കുടിച്ചേ... ഇതാണ് മോനേ നിനക്കുള്ള പണി, ആട്ടിന്‍ പാലില്‍'

'ഇതിലും ഭേതം എന്റെ കയ്യോ കാലോ ഒടിച്ചിടുന്നതായിരുന്നു ചേട്ടാ...'
എന്ന് പറഞ്ഞ് അവനാ ഗ്ലാസ്സ് വാങ്ങി ഒറ്റവലിക്ക് കുടിച്ച് തീര്‍ത്തു.... കൂടെ കുറേ വെള്ളവും കുടിച്ചു...

എല്ലാവരും ചിരിച്ച മുഖത്തോടെ അവനെ നോക്കിയിരിക്കുകയായിരുന്നു...

'ചേട്ടാ... ഒരു കാര്യം ചോദിച്ചോട്ടേ...?'

'ചോദിക്ക്'

'ഇവിടുത്തെ ബാത്ത്റും എവിടെയാ?'

'എടീ... ഇങ്ങോട്ട് കൊണ്ടുവന്ന പോലെ കൈ പിടിച്ച് ആ ബാത്ത്റൂമില്‍ കൊണ്ടാക്ക്... കൈ അധികം അമര്‍ത്തിപിടിക്കല്ലേ... അവന്‍ അവിടെയൊക്കെ നാശമാക്കും'

(കൂട്ടച്ചിരി...)